2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഞാനും കവിതയും

വാക്കുകള്‍
മുറിവേല്‍പ്പിച്ചൊരിടത്തുനിന്നു
ഞാനെന്റെ
കവിതയെടുത്തുവന്നു.
കവിതയിലെ വാക്കുകളില്‍
ചോര പൊടിയുന്നുണ്ടായിരുന്നു.
ചോര മാത്രം കണ്ട്,
കവിതയെ കാണാതെ
പഴിച്ചു,
മാറ്റിനിര്‍ത്തിയപ്പോള്‍
കവിതയോടൊപ്പം
 ഞാനും
ശിരസ്സില്‍
കൈ ചേര്‍ക്കുകയായിരുന്നു.

2 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

കവിതയെ കാണാതെ
ഞാനും
ശിരസ്സില്‍
കൈ ചേര്‍ക്കുകയായിരുന്നു.

ഗിജി ശ്രീശൈലം പറഞ്ഞു...

nandi