2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ധരണി തന്‍ അശ്രു

രിതാഭ ചൊരിയുന്ന ധരണിതന്‍
മടിത്തട്ടില്‍ തലചായ്ക്കുവാന്‍
വെറുതെ കൊതിച്ചുഞാന്‍
നറുചിരിയുമായി,
വാത്സല്യമൂറുന്ന
ധരണിതന്‍ വദനം
ഞാന്‍ തിരഞ്ഞു.
ധൂസരവദനത്തില്‍
അശ്രുകണങ്ങള്‍
തുടക്കാന്‍ ഞാനായവെ
തുരുതുരായൊഴുകുന്നു
ധരണിതന്‍ അശ്രു.
ഒഴുകുന്ന അശ്രുവിനുമുന്നില്‍
നിസ്സഹായനായി നിന്നു
ധരണിതന്‍ അശ്രുവിനു നിദാന-
മെന്തെന്നു ചിന്തിച്ചു ഞാന്‍.
അറിഞ്ഞു ഞാന്‍,
വാത്സല്യമൂറുന്ന ധരണിതന്‍
അശ്രുവിനു
ഞാനുമാണല്ലോ നിദാനം.


അഭിപ്രായങ്ങളൊന്നുമില്ല: